Saturday, October 30, 2010

ബെര്‍ലിന്‍ വാര്‍ത്തകള്‍ ഭാഗം -3 ചെകുത്താന്‍ കുന്ന്‍





യുദ്ധത്തിനു ശേഷം പുതിയൊരു നഗരവും നാഗരികതയും കെട്ടി പൊക്കുമ്പോള്‍ , അപമാനത്തിന്റെയും ക്രൂരതയുടെയും അവശിഷ്ടങ്ങള്‍ കൊണ്ട് കളയാന്‍ ഒരു സ്ഥലം വേണം. അനുഎഷണങ്ങള്‍ക്ക് ശേഷം അവസാനം കണ്ടെത്തിയത് നഗരത്തിനടുത്തുള്ള കാടിനു നടുവില്‍ ആണ്. അവിടെ അവശിഷ്ടങ്ങള്‍ കൊണ്ട് നിറച്ച് ഒരു മനുഷ്യ നിര്‍മ്മിത കുന്നുണ്ടാക്കി; നഗരത്തിലെ ഏറ്റവും വലിയ സ്വാഭാവിക കുന്നിനെക്കാളും വലുത്. അതിനു പറ്റിയ ഒരു പേരും ഇട്ടു, 'ചെകുത്താന്‍ കുന്ന്‍'.

ബെര്‍ലിന് നഗരത്തിനടുത്താണ് teufelsberg അഥവാ 'ചെകുത്താന്‍ കുന്ന്‍'. ഇന്ന് മരങ്ങളും
പച്ചപ്പും കൊണ്ട് വലിയ ഒരു കാട് തന്നെ രൂപപ്പെട്ടു അതിനു മുകളില്‍.
പല വീകെന്ടുകളിലും, കുഴിച്ചു മൂടപ്പെട്ട ഓര്‍ക്കാനാഗ്രഹിക്കാത്ത ഇന്നലെകളുടെ മുകളില്‍ വന്നു നിന്ന്‍ പുതിയ ബെര്‍ലിനെ നോക്കുന്നു ജെര്‍മന്കാര്‍.

നാസിസത്തിന്റെ ചരിത്രം വായിക്കുന്നവരെ ഏറ്റവും കൂടുതല്‍ അല്ഭുതപ്പെടുത്തുന്നതും ദുഖിപ്പിക്കുന്നതും, നാസിസം ഒരു പ്രസ്ഥാനമാകുന്നതിനു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സയന്‍സിലും ഫിലോസോഫിയിലും നാഗരിഗതയുടെ മറ്റു മേഖലകളിലും മുന്നില്‍ നിന്ന ഒരു ജനത, പെട്ടെന്ന് മനുഷ്യത്വത്തിന്റെ ഏറ്റവും ദയനീയമായ ഉദാഹരണങ്ങളായി മാറി എന്നതാണ്. ഹെടെഗ്ഗേര്‍ (Heidegger)നെ പോലെ western ഫിലോസഫി തിരുത്തി കുറിച്ച മനുഷ്യര്‍ പോലും ഹിട്ലര്‍ന്റെ അനുഭാവികാളാകുകയും ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുകയും ചെയ്തു . ഒരു പൊതു ശത്രുവിനെ സൃഷ്ടിക്കുകയും 'മഹത്തായ ' തങ്ങളുടെ സംസ്കാരവും പാരമ്പര്യവും അപകടത്തിലാണെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ആണ് ഇത് സാധിച്ചത്. കലാപ കലുഷിതമായ അധിനിവേശങ്ങളുടെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ‌ അമേരിക്കയ്ക്കും മറ്റു പല സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കും ജനതകള്‍ക്കും ഇതാണ് ഏറ്റവും വലിയ പാഠവും മുന്നറിയിപ്പും .

യുദ്ധത്തിനു ശേഷം അമേരികയുടെ കീഴിലായ പ്രദേശം വളരെ ഫലപ്രദമായി തന്നെ ഉപയോഗിച്ചു അവര്‍. കിഴക്കന്‍ യൂരോപും സോവിയറ്റ്‌ ഉനിഒനും തമ്മിലുള്ള വിനിമയങ്ങള്‍ ചാരപ്പണി ചെയ്യാന്‍ ഈ ഉയര്‍ന്ന പ്രദേശം അവര്‍ക്കൊരു വീനുകിട്ട്ടിയ നിധി പോലെ ആയി .
ഒരു വീകെണ്ടില്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം സൈക്കിള്‍ ഓടിച്ചു പോയപ്പോള്‍ കണ്ടു. ഇപ്പോഴും ചാരപ്പണിക്കുപയോഗിച്ച antenaകളും ഉപകരണങ്ങളുമൊക്കെ തകര്‍ക്കപ്പെടാതെ കിടക്കുന്നു. നടക്കുമ്പോള്‍ അവിടവിടെ മണ്ണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പികളും പുറത്തേക്ക് തള്ളി നില്‍ക്കുന്നത് കാണാം. ഒരു കാലത്ത് ബെര്‍ലിന്‍ ആയിരുന്നവ!

കുന്നു കയറി ബെര്‍ലിന്‍ നന്നായി കാണാവുന്ന ഒരു സ്ഥലത്തെത്തി ദൂരെ നോക്കി കൊണ്ട് ചരിത്രത്തിന്റെ കെണികള്‍ ഓര്‍ത്ത്‌ ഞാനും ജര്‍മ്മന്‍ സുഹൃത്തുക്കളോടൊപ്പം നെടുവീര്‍പ്പിട്ടു.

No comments: