Friday, May 29, 2009

മരണപാതയിലൂടെ

"നിങ്ങള്‍ ദാര്‍ജ്ലിംഗ് ലേക്ക് വന്നു നോക്കൂ , അത് സ്വര്‍ഗ്ഗമാണ് , ഭൂമിയിലെ സ്വര്‍ഗ്ഗം. അവിടെ വളര്‍ന്നു അതുപേക്ഷിച്ചു വരേണ്ടി വന്നവനാണ് ഞാന്‍ . " എന്നിട്ടീ മരണം കാത്തു കിടക്കുന്ന , മലകള്‍ക്കിടയിലെ നേരിയ പാതകളിലൂടെ വണ്ടി ഓടിക്കുന്നു , എന്നോര്‍ത്തു ഞാന്‍ ചോദിച്ചു .
"പിന്നെ എന്തിന് വന്നു ഈ പണിക്ക്‌ , അതും ഈ നശിച്ച സ്ഥലത്ത്‌."
"വരേണ്ടി വന്നു."
"അങ്ങനെ പറഞ്ഞാല്‍ ... "
മൌനം . ആലോചന. അവസാനം അവന്‍ പറഞ്ഞു.
"ഒരാളെ കൊന്നു. "
ആദ്യമേ പേടിയോടെ ഇരുന്നിരുന്ന ഞങ്ങള്‍ ശരിക്കും ഞെട്ടി.




ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും പപ്പനും ദിലീപും ടിബറ്റ്‌ നു അടുത്ത്‌ 11500അടി ഉയരത്തിലുള്ള ടാവാന്ഗ് എന്ന സ്ഥലത്ത്‌ പോയി മടങ്ങുന്ന വഴിയാണു. ബുദ്ധ വിഹാരങ്ങളും മനോഹരമായ ടാവന്ഗ് വാലിയും പോകുന്ന വഴിയിലുള്ള മഞ്ഞു പുതച്ച മല നിരകളും മഞ്ഞു മൂടിയ തടാകങ്ങലുമാണ് പ്രധാന ആകര്‍ഷണങ്ങള്‍.





അവന്‍ പറഞ്ഞു കൊണ്ടിരുന്നു..
'15 വയസ്സിലെ തുടങ്ങിയതാണു വണ്ടി ഓടിക്കാന്‍ . ഒരു രാത്രി ദൂരെ ഓട്ടം പോയി , അവിടെ എത്തിയപ്പോ പറഞ്ഞ പണം തന്നില്ല. വാക്കു തര്‍ക്കത്ത്തിനിടക്ക് കത്തി എടുത്ത്‌ കുത്തി . മരിചെന്നുരപ്പായപ്പോ വണ്ടി മുതലാള്ളിക്കും കൊടുത്ത്‌ ഓടിയ ഓട്ടം ചെന്നെത്തിയത് ഇവിടെ ആണു.' ആദ്യമേ പണം കൊടുത്തത് കൊണ്ടു പേടിക്കാനില്ല എന്ന് കരുതി ഞങ്ങള്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

രാവിലെ 6 മണി കഴിഞ്ഞാല്‍ പിന്നെ അരുണാചല്‍ - ആസ്സാം ബോര്ടെര്‍ഇലേക്ക് നേരിട്ടു വണ്ടികളില്ല, ടാവങ്ങില്‍ നിന്നും. തലേ ദിവസം രാത്രി മാത്രം ടാവങ്ങില്‍ വന്നിറങ്ങിയ ഞങ്ങള്‍ ബുദ്ധ വിഹാരങ്ങള്‍ എങ്കിലും നന്നായി കാണാമെന്നു വിചാരിച്ചു. 7 മണിവരെ പ്രാര്‍ത്ഥന മുഖരിതമായ ബൌദ്ധ മുഖങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത സൂര്യോദയവും കണ്ടു നടന്ന ഞങ്ങള്‍ അടുത്ത ടൌണ്‍ ആയ ബോംടില്ലയിലെക്ക് വണ്ടി പിടിച്ചു . ടാവങ്ങില്‍ നിന്നു പുറപ്പെടുമ്പോള്‍ ഇന്‍ഡോ - ചൈന യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ ശവ കുടീരം കാണാം. ആദ്യമായ്‌ ആക്രമിക്കപ്പെട്ട സ്ഥഅലങ്ങളിലോന്ന്‍ . ദലൈ ലാമ 15 ദിവസം കാല്‍നടയായ്‌ ബ്രഹ്മപുത്ര മുറിച്ചു കടന്ന്‍ ഹിമാലയന്‍ മല നിരകളിലൂടെ പലായനം ചെയ്തു വിശ്രമിച്ചത്‌ ഇവിടെയാണ്‌ . ടിബറ്റിന്റെ ഭാഗമായ്‌ പറഞ്ഞിരുന്ന പ്രദേശം അടുത്ത കാലത്ത്തായ്‌ ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് ദലൈ ലാമ സാമ്മതിച്ച്ച്ചു.
അകലെ സ്കൂളുകളിലേക്ക് നടന്നു പോകുന്ന നിഷ്കളങ്ക മുഖഭാവമുള്ള കുട്ടികള്‍ക്ക്‌ ലിഫ്റ്റ്‌ കൊടുത്തും വഴികളിലുള്ള പെണ്ണുങ്ങളോട് സോള്ളിയും വളരെ മെല്ലെയാണ് ഡ്രൈവര്‍ വണ്ടി ഓടിച്ചിരുന്നത്. സൂര്യാ പ്രകാശത്തില്‍ വെട്ടി തിളങ്ങി കൊണ്ടിരുന്ന മഞ്ഞു തടാകങ്ങള്‍ക്കു മുന്നില്‍ നിന്നും ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തു.

അങ്ങനെ വൈന്നേരം 4 മണിക്ക്‌ ആണു ഞങ്ങള്‍ ബോംടില്ലയിലെത്തുന്നത് . ഇനി അരുണാചല്‍ - ആസ്സാം ബോര്‍ഡര്‍ ആയ ബാലുക്പോങ്ങിലെക്ക് 5 മണിക്കൂര്‍ യാത്രയുണ്ട്. 10 മണിക്ക്‌ അവിടെ എത്തിയില്ലെങ്കില്‍ പിന്നെ ഗുവഹടിയിലേക്ക് വണ്ടി കിട്ടില്ല . IIT യില്‍ പിറ്റേ ദിവസം ദിലീപിനു പ്രസന്റേഷന്‍ ഉള്ളതാണു. കാണുന്ന വണ്ടികള്‍ക്കൊക്കെ ഞങ്ങള്‍ കൈ കാണിക്കാന്‍ തുടങ്ങി. ഒന്നും നിര്‍ത്തുന്നില്ല . നാട്ടുകാരൊക്കെ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി.


കുറച്ചു കഴിഞ്ഞപ്പോഴന്നു നാട്ടില്‍ മീന്‍ കൊണ്ടു വരുന്ന തരത്തിലുള്ള വണ്ടി വരുന്നത്. ടാവന്ഗ്ഇല്‍ നിന്നും പച്ചക്കറി ഇറക്കി വരുന്നതാണ് . മുന്നില്‍ ആള്‍ക്കാരുണ്ട് . പുറകില്‍ ഇരിക്കുമെന്നും പണം ആദ്യമേ കൊടുക്കുമെന്നും ഉള്ള വ്യവസ്തതയിന്മീല്‍ കയറാന്‍ സമ്മതിച്ചു. കാര്‍ഡ് ബോര്‍ഡും പേപ്പറും വിരിച്ചു ഞങ്ങള്‍ ഇരുന്നു. 'ഇങ്ങനെ ഒരു സ്വപ്ന യാത്ര' എന്ന ത്രില്ലില്‍ ഇരുന്ന ഞങ്ങള്‍ കുറച്ചു കഴിഞ്ഞപ്പോള്‍ യാതാര്ത്യത്തിലെക്ക് മടങ്ങി വന്നു. നല്ല പൊടിയും കുടുസ്സു വഴിയും!! . നമ്മള്‍ ഇങ്ങനെ അവിടം വരെ പോയിട്ട് നാളെ ഗുവഹടിയില്‍ എത്താതിരുന്നാല്‍ ഉണ്ടാവാനിരിക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചു ചര്ച്ച ചെയ്തു തുടങ്ങി. നടുവോക്കെ ഒരു വക ആയി പണ്ടാരമടങ്ങി ഇരിക്കുമ്പോള്‍ അടുത്ത സ്റൊപ്പെത്തി. മുന്നിലുള്ള ആള്‍ക്കാര്‍ ഇറങ്ങി.
സമാധാനത്തോടെ നടു നിവര്ക്കുംപോള്‍ നില്ക്കുന്നു, ശരിക്കുമൊരു നോര്‍ത്ത് ഇന്ത്യന്‍ കര്‍ഷകനെ പോലെ തോന്നിക്കുന്ന ഒരാളും ഭാര്യും കുട്ടികളും. അവര്‍ ഡ്രൈവറോട് വില പേശുകയാണ്. അവന്‍ അവരോട് പുറകിലിരിക്കനമെന്നു പറയുന്നു. ഒക്കത്ത്തുള്ള കുട്ടിയുമായ്‌ പെണ്ണുങ്ങള്‍ പുറകില്‍ ഇരിക്കാന്‍ ബുധ്ധിമുട്ടാനെന്നു പറഞ്ഞു കൊണ്ടിരിക്കയാണ്. ഇതില്‍ നമുക്ക്‌ ഒരു റോളും ഇല്ലെന്ന രീതിയില്‍ നിന്നിരുന്ന ഞങ്ങളോട് ഡ്രൈവര്‍ മുന്നില്‍ ഇരിക്കാന്‍ പറഞ്ഞു . വല്ലാത്ത പെടലാണല്ലോ പെട്ടത് ന്ന് വിചാരിച്ചു നിക്കുമ്പോ അവര്‍ ദയയ്ക്കു വേണ്ടി ഞങ്ങളെ നോക്കുന്നു . അവസാനം പുറകില്‍ തന്നെ ഇരിക്കാന്‍ ങ്ങള്‍ തീരുമാനിച്ചു. 'കര്‍ഷകനും' തലയില്‍ തോപ്പിയുമായ്‌ നമ്മളോടൊപ്പം പുറകില്‍ കയറി. അയാള്‍ നിങ്ങളിവിടുത്ത് കാരല്ലല്ലോ , ഇവിടുത്തുകാര്‍ ഇങ്ങനെ
സഹായം ചെയ്യാറില്ലെന്നും പറഞ്ഞു. അയാളോട് വല്ലതുമൊക്കെ ഞാന്‍ ചോദിച്ചു തുടങ്ങി. ഉത്തരം പറയാന്‍ കടപ്പെട്ടവനെ പോലെ അയാള്‍ പറഞ്ഞു തുടങ്ങി.

ഹര്യാനയില്‍ നിന്നുള്ള ഇയാളുടെ ഹിന്ദി ശരിക്കും പിടികിട്ടുന്നില്ല. ഇയാള്‍ ക്ഷേത്രങ്ങളില്‍ പൂ വില്‍പ്പന നടത്തുന്ന വലിയൊരു നെറ്റ്‌വര്‍ക്ക്ഇന്റെ ഭാഗമാന്ന്‍. ശരിക്കും ഇന്ത്യയെ കണ്ടിട്ടുള്ള ഒരാള്‍ . നമ്മള്‍ കേരളത്തില്‍ നിന്നാന്നെന്ന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഇവിടെയും എത്തിയിട്ടുണ്ട് . ആലുവ പുഴയുടെ ഒരു ഭാഗത്ത്‌ കുടില് കെട്ടി ഒരു മാസത്തോളം കുടുംബ സമേതമുണ്ടായിരുന്നു . തമിള്‍നാടിലെ ക്ഷേത്ര പരിസരങ്ങളിലും ധാരാളം കാലം കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കാരെ പറ്റിയുള്ള ഇയാളുടെ അഭിപ്രായം എല്ലാവരും 'എച്ചി' കള്‍ ആണെന്നാന്‍ . കാരണം,

"പണക്കാരോടോന്നും ഇവര്‍ വില പെശില്ല , നമ്മളെ പോലുള്ളവരോടു ഒരു മയവുമുണ്ടാവില്ല."

ഇയാള്‍ കുടുംബവുമായ്‌ നേപ്പാള്‍ , ഭൂട്ടാന്‍ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. അവ്ടുത്തുകാരും വലിയ ഭേദമില്ലെന്നാണ് അഭിപ്രായം. ഇപ്പോള്‍ അരുണാചല്‍ഇലുള്ള പട്ടാള കേന്ദ്രങ്ങലോടോന്നിച്ച്ചുള്ള ക്ഷേത്രങ്ങളില്‍ പൂ വിറ്റു കഴിയുന്നു. 10ദിവസം കൂടി കഴിഞ്ഞാല്‍ പെര്‍മിറ്റ്‌ തീരും. അത് കഴിഞ്ഞാല്‍ എന്തെന്നറിയില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കിറങ്ങേണ്ട സ്ഥലമെത്തി . നന്ദി പൂര്‍വ്വം ഞങ്ങളെ നോക്കി അകലെയുള്ള കുടിലിലേക്ക് ഒരു പാലം കടന്നു , നടന്നു നീങ്ങുന്ന ആ കുടുംബത്തിന്റെ ഭാവി മനസ്സില്‍ എന്തുകൊണ്ടോ ശല്യമുന്ടാക്കുന്നു .

മുന്നിലേക്ക്‌ ഞങ്ങള്ക്ക് കാത്തിരുന്ന പ്രമോഷന്‍ കിട്ടി. ഇന്നലെ പപ്പന്റെ ബാഗ്‌ നഷ്ടമായതിനു ശേഷം ആരെയും വിശുഅസിക്കാന്‍ കൊള്ളില്ലാത്ത അവസ്ഥ ആണു . ഡ്രൈവര്‍ ഒരു 21വയസ്സ് പ്രായമായ പയ്യാനാണ്. ഒരു പരിചയം സ്ഥാപിച്ച് ആളെ വിശുഅസിക്കാന്‍ കൊള്ളുമോ എന്ന്‍ നോക്കാന്‍ ഡ്രൈവര്‍ ഓടു സംസാരിക്കാന്‍ തുടങ്ങിയതാണു. അപ്പോളാണ് കൊലപാതകത്തിന്റെ കാര്യം പറഞ്ഞത്. നിങ്ങള്‍ ധൈര്യത്തോടെ ഇരിക്ക്, അവിടെ എത്തി ബസ്സ് കയറ്റി വിട്ടിട്ടേ പോകൂ എന്നാണു അവന്റെ വാഗ്ദാനം.

മുന്നില്‍ മലയിടിഞ്ഞ്‌ വീണു ഒരു ജിഇപ്പ് മറിഞ്ഞു കിടക്കുന്നു. കുറച്ചു പേര്‍ മരിച്ചു എന്നാണ് അവന്‍ പറയുന്നത് (സാധാരണ സംഭവം പോലെ).

വരു‌ന വഴിക്കൊക്കെ പട്ടാള്ളക്കാര്‍ മേല്‍നോട്ടം കൊടുത്ത്‌ മലയിടിഞ്ഞവിടെ റോഡ് ശരിയാക്കുന്നുണ്ടായിരുന്നു. മിലിട്ടറി ആണ് ഈ ഭാഗങ്ങളില്‍ മുഴുവന്‍ റോഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. അവരോടു വല്ലാത്ത ബഹുമാനം തോന്നി ഇത് കണ്ടപ്പോള്‍ .

ഇരുട്ടായി. ചിലപ്പോ ദൂരെ നിന്നും വരുന്ന ലോറി കളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം. ഭയം ആക്രമിക്കാതിരിക്കാന്‍ അവനോടു അതും ഇതും ചോദിച്ചു തുടങ്ങി. അവന്‍ 5വര്‍ഷമായ്‌ കുടുംബത്തെ കണ്ടിട്ട് . ഇവിടുത്തെ മുതലാളി രണ്ടായിരം രൂപയാണ് മാസം കൊടുക്കുന്നത്. ഇങ്ങനെ ലിഫ്റ്റ്‌ ചോദിക്കുന്നവര്‍ കൊടുക്കുന്നത് അവന്‍ സ്വന്തം എടുക്കും. കേരളത്തില്‍ വന്നാല്‍ രക്ഷയുണ്ടോ എന്നാണ്‍ അവന് അറിയേണ്ടത് . അവിടെ ഡ്രൈവര്‍ മാര്‍ക്ക്‌ നേരായ റോഡില്‍ കൂടെ പോലും അപകടമില്ലാതെ ഒടിക്കാനറിയില്ല എന്നും മാസം 5000രൂപയെങ്കിലും കിട്ടുമെന്നും ഞാന്‍ പറഞ്ഞു.

വഴി യില്‍ ഒരു വീട് പോലുള്ള ഹോട്ടല്‍ഇന്റെ മുന്നില്‍ ഇറങ്ങാന്‍ പറഞ്ഞു. കഴിച്ചിട്ട് പോകാം. നമ്മള്‍ക്കനെന്കില്‍ എങ്ങനെ എങ്കിലും ഒന്നു ഭുലക്പോങ്ങിലെത്ത്തിയാല്‍ മതി. വണ്ടിയില്‍ സാധനങ്ങള്‍ വച്ചിട്ട് ഇറങ്ങാനും പേടി. അവസാനം ക്യാമറയും കൈയ്യിലെടുത്ത്‌ അവന്‍ ഇറങ്ങിയതിനു ശേഷം ഇറങ്ങി. അവനാണെങ്കില്‍ കുടുംബത്തിലെ അംഗം പോലെയാണ്‍ ഹോട്റെലുകാര്‍ക്ക് .

ഇനി ഭുലക്പോന്ഗ് എത്താറായി, ഐഡി ഒക്കെ കൈയിലെടുത്ത് വച്ചോ എന്ന് പറഞ്ഞു. എന്ത് ഐഡി ! . മിലിട്ടറി കാരാനെന്നാന് സംശയത്ത്ത്ടോടെ നോക്കുന്നവരോടൊക്കെ നമ്മള്‍ പറഞ്ഞിരുന്നത്. പറ്റിക്കപ്പെടാതിരിക്കാനും. ഞാനാ ദുഃഖ സത്യം വെളിപ്പെടുത്തി.

'ചെങ്ങായി നമ്മള്‍ വെറും യാത്രക്കാരാണ്. പാസ്‌ പോലും കൈയിലില്ല . ആകെ ഉള്ളത്‌ മിലിട്ടറിക്കാരനായ ഒരു ഫ്രണ്ട് ഇന്റെ ലെറ്റര്‍ ആണു'.

ശരിക്ക്‌ ഫ്രണ്ട് പോലുമല്ല . ക്യാപ്റ്റന്‍ ഗോകുല്‍ ദാസിന്റെ ഫ്രണ്ട് ആവാന്‍ ഞങ്ങലാര്‍ !. അരുനാചലിലെക്ക് കടക്കാന്‍ ഒരു വഴിയും ഇല്ലാതെ കാണുന്നവരോടൊക്കെ തിരക്കിയപ്പോള്‍ വന്നു പെട്ട ദേവദൂതന്‍. 'ഹം ബഹുത് ദൂര്‍ സെ ആയാ ഹൂം..ഹൊ..ഹൈം ... ഹുംകോ കൈസേ ഭി ടാവന്ഗ് ജാന ഹേ..' എന്ന് ദിലീപ് ചോദിച്ചപ്പോ 'നിങ്ങള്‍ നാട്ടിലെവിടെയാനെന്ന്‍ ' തിരിച്ചു ചോദിച്ച കണ്ണൂര്‍ കാരന്‍. അദ്ദേഹം തന്ന ലെറ്റര്‍ കാണിച്ചാണ്‌ ഞങ്ങള്‍ ചെക്ക്പോസ്റ്റ് കടന്നു ടാവങ്ങിലെത്ത്തിയത് .

അവസാനം ബാലുക്പോന്ഗ് ചെക്ക്പോസ്റ്റ് പ്രശ്നമില്ലാതെ തിരിച്ചു കടന്നു പറ്റി. ഇനി ബസ്സ് കിട്ടുന്ന സ്ഥലത്തേക്ക്‌ അര മണിക്കൂര്‍ യാത്രയുണ്ട്. അവന്റെ സ്ഥലം ഇവിടെ അടുത്ത് തന്നെയാണ്. ഞങ്ങളെ അവിടെ ആക്കിത്തരാം എന്ന് പറഞ്ഞതിനാല്‍ അവന്‍ പുറപ്പെട്ടു. മഞ്ഞും പോടിയുമായ്‌ ഒരു മീറ്റര്‍ഇന്നപ്പുറം റോഡ് കാണാന്‍ പറ്റാത്ത സ്ഥിതി. അവന്‍ ഉറങ്ങി പോകാതിരിക്കാന്‍ ഞാന്‍ ചവറു ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി വീണ്ടും. അവന്‍ പറഞ്ഞു 'ഈ സ്ഥലം വളരെ വിജനമാണ്, കൊള്ളക്കാരുടെ കേന്ദ്രവും . ഒറ്റയ്ക്ക് പോകുന്ന വണ്ടിക്കാരെയൊക്കെ കൊള്ള അടിക്കലാണ് അവരുടെ പ്രധാന പരിപാടി'. ഞാന്‍ ചിന്തിച്ചു ഇനി ഈ വഴിയിലൂടെ അവനു തിരിച്ചു വരണം. പക്ഷെ ഞങ്ങള്‍ക്ക് അവിടെ എത്താതെ വയ്യ. ഇവിടെ സ്വാര്‍ത്ഥത ചിന്തയെ കീഴടക്കുന്നു .

NHലെത്തി ബുസ്സുകാരുമായ്‌ നമുക്കു വേണ്ടി സമ്സാരിച്ച് ഒരു പാനും വാങ്ങി അവന്‍ തിരിച്ചുപോയി, ഞങ്ങളുടെ ആത്മാര്ത്തമായ നന്ദികളും ചിരിച്ചുകൊണ്ട് സ്വീകരിച്. സ്വാര്‍ത്ഥത യുടെയും അവിശ്വാസത്തിന്റെയും ഈ ലോകത്ത്‌ പറഞ്ഞ വാക്കു പാലിക്കുന്ന മനുഷ്യത്ത്വമുള്ള കുറച്ചു മുഖങ്ങളുണ്ടെന്ന് കാണിച്ചു തന്നതിന് സുഹൃത്തെ , നന്ദി. കൊള്ളക്കാര്‍ നിറഞ്ഞ വഴികളിലൂടെ നീ അവിടെ എത്ത്തിയിട്ടുണ്ടാവുമോ..