Monday, June 28, 2010

ബെര്‍ലിന്‍ വാര്‍ത്തകള്‍ - ഭാഗം 2

ഇന്ന് മമ്മായെ കാണാന്‍ പോകാന്‍ യാതൊരു സാധ്യതയും ഇല്ലാത്തതാണ് . ഒരാഴ്ച മുമ്പ് തന്റെ 60മത് ബര്ത്ഡേക്ക് മമ്മയെ കണ്ടതാണ്. പക്ഷെ, ഉള്‍റിക്ക്  നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അവള്‍ക്ക് മമ്മയെ കാണാന്‍ വലിയ താല്പര്യമൊന്നുമില്ലാത്തതാണ് സാധാരണ. മനസ്സില്ലാ മനസ്സോടെ വന്നത് കൊണ്ടാണോ എന്നറിയില്ല, ഓര്‍മ്മകള്‍ ശല്യപ്പെടുത്തി കൊണ്ടിരിക്കുന്നു. സ്പൈനിലെ ആശ്രമത്തില്‍ ഒരുമിച്ചുണ്ടായിരുന്ന കാര്‍ലോസ്  കണ്ണ്‍ ഇറുക്കിയും, ഋഷികേശിലെ  മഹര്‍ഷി ധ്യാനഗംഭീര്യത്തോടെയും , ഇറാനിലെ ബസ്‌ ഡ്രൈവര്‍ ഉറക്കചവടോടെയും ഓര്‍മ്മകളിലേക്ക് തികട്ടി വരുന്നു. ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍  സാധാരണന ചെയ്യാറുള്ളത് പോലെ, കാര്‍ന്റെ വേഗം കൂട്ടി .

"ഇത് ബെര്‍ലിനിലെ ഓട്ടോ ബാണ്‍ അല്ല. വെറും കണ്‍ട്രി സൈഡ് ആണ്. വല്ല മൃഗങ്ങളും കുറുകെ വീഴും" എന്ന്  ഉള്‍റിക്ക് വിളിച്ചു പറയുന്നു. 

സാധാരണ വീട്ടില്‍ ചെന്നാണ് ഞാന്‍ മമ്മയെ കാണാറ്. ഇന്ന് ഞാന്‍ പണ്ടു തങ്ങിയ ടോര്മിടോരിയിലേക്ക് വരാനാണ് മമ്മ പറഞ്ഞത് .
 
ടോര്മിടോരി ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ലാതെ നില്‍ക്കുന്നു. കാര്‍ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം നോക്കുമ്പോഴാണ് വിവിധ നിറത്തിലുള്ള റിബണ്‍കള്‍ ടെറസ്സില്‍ കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍  വിശ്വസിക്കാനായില്ല . മമ്മയ്ക്കും മക്കള്‍ക്കും ഒപ്പം തനിക്ക് എന്നും പ്രിയപ്പെട്ടവര്‍. അതില്‍ അറിയാത്തത് ആകെ ഒരു ഇന്ത്യന്‍ മുഖം മാത്രം. ബാക്കിയെല്ലാം എന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍. തന്റെ യുവത്വം പങ്കുവച്ചവര്‍ !!

തരിച്ചു നില്‍ക്കുമ്പോള്‍ ഉള്‍റിക്ക് കെട്ടിപ്പിടിച്ചു, ചുംബിച്ചു, കാതില്‍ എന്തോ പറഞ്ഞു. ഇപ്പോള്‍ എല്ലാം വ്യക്തമായ് വരുന്നു. ഇത് പ്രിയപ്പെട്ടവര്‍ തനിക്ക് തന്ന വിലമതിക്കാനവാത്ത സമ്മാനം !

ഹസ്സെയെയും  അയാളുടെ ഗേള്‍ ഫ്രണ്ട് ഉള്‍റിക്ക്നെയും റിബണ്‍കള്‍ വീശി വരവേറ്റ കൂട്ടത്തില്‍ ഹസ്സെ അറിയാത്ത ആ ഇന്ത്യന്‍ മുഖം ഞാനാണ്. അന്ന് രാവിലെ ഹസ്സെ കടന്നു പോയിരിക്കാവുന്ന വിചാരങ്ങള്‍ ഞാന്‍ ഭാവന ചെയ്യ്കയായിരുന്നു. ഹസ്സെയുടെ നിയമപ്രകാരമുള്ള രണ്ടു മക്കളില്‍ ഒരാളായ മാര്‍ട്ടിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാന്‍ ഹസ്സെക്കുള്ള സര്‍പ്രൈസ് ബര്ത്ഡേ ആഘോഷത്തിന് കാസ്സില്‍ എന്ന നഗരത്തിനടുത്തുള്ള ഗ്രാമത്തിലേക്ക് പോയത്. ആ ഗ്രാമത്തിലാണ് മാര്‍ട്ടിന്റെ അമ്മൂമ്മ താമസിക്കുന്നത്.  കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് പോലെ മാര്‍ട്ടിന്റെ ഫാദര്‍ തന്റെ തിരക്കിനിടയില്‍ മമ്മയെ കാണാന്‍ വരുന്നു. മാര്ടിനും അമ്മൂമ്മയും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ ഇങ്ങനെ യാണ്. എന്നത്തെയും പോലെ ഹാസ്സെ വരുന്നു. പക്ഷെ ഹാസ്സെയെ കാത്തിരിക്കുന്നത് മമ്മയോടും മക്കളുമോടൊപ്പം  തന്റെ യുവത്വത്തിലെ കൂട്ടുകാരായിരിക്കും !! 60മത് ബര്ത്ഡേ ഒരാഴ്ച മുമ്പ്  വലിയ ആഘോഷമോന്നുമില്ലാതെ കടന്നു പോയത് കൊണ്ട് ഹസ്സെക്ക് ഒരു  സംശയവും ഉണ്ടാവുന്നില്ല.

ഞാന്‍ എങ്ങനെ ഇതില്‍ പെട്ടെന്നല്ലേ. എവിടെയെത്തിയാലും സാധാരണ സംഭവിക്കുന്നത്‌ പോലെ ഞാന്‍ ലോക സിനിമയില്‍ താല്പര്യമുള്ള ആളുമായി പരിച്ചയമാകുന്നു. വിക്തോര്‍ എന്നാ റഷ്യക്കാരന്‍. നരച്ച പുരികവും നീണ്ട മുടിയുമുള്ള വിക്തോര്‍ ആണ് ഗസ്റ്റ് ഹൌസില്‍ സിനിമ കാണിക്കുന്നതിനുള്ള ഇന്‍ചാര്‍ജ്. ആളിന്റെ അച്ചന്‍ നല്ല വായനക്കാരനും എഴുത്തുകാരനുമാണ്. അച്ചനെ പോലെ വായിക്കാന്‍ സാധിക്കാത്ത പുതു തലമുറയിലെ അംഗമായത് കൊണ്ട് നല്ല സിനിമകല്‍ കണ്ടു വോക്ടോര്‍ കുറവ് നികത്തുന്നു. വിക്തോര്‍ഇന് ഒരു നല്ല ഇന്ത്യന്‍ സിനിമ കാണണമെന്ന് പറഞ്ഞു. ഞാന്‍ പതേര്‍ പാഞ്ജലിയുടെ ജര്‍മന്‍ subtitleകിട്ടുമോന്നു നോക്കാന്‍ പറഞ്ഞു (ഇംഗ്ലീഷ് ശരിക്ക്  അറിയാവുന്നവര്‍ കമ്മി). മറ്റെല്ലാ ഭാഷയിലും subtitle ഉണ്ടെങ്കിലും ജര്‍മന്‍ല്‍ മാത്രമില്ല. അവസാനം ഇംഗ്ലീഷ് subtitle  കൊണ്ട് അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു അത് സ്ക്രീന്‍ ചെയ്യാമെന്ന് തീരുമാനിച്ചു. മറ്റെല്ലാ ഇടത്തെയും പോലെ ഇവിടെയും ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഹോളിവുഡ് മാത്രമാണ്‍ സിനിമ.


പബ്ലിസിറ്റി കൊടുത്തിട്ടും ആകെ മൂന്നു പേര്‍ മാത്രമാണ് സിനിമ കാണാന്‍ ഉണ്ടായത് ( വിക്ടോരും, മാര്‍ട്ടിനും, ഞാനും). സിനിമ മറ്റു രണ്ടു പേര്‍ക്കും ഇഷ്ടപ്പെട്ടു. അവസാനം മാര്‍ട്ടിന്‍ ഞങ്ങളെ ഫാദര്‍ന്റെ ബിര്ത്ടയ്ക്കു ക്ഷണിച്ചു.  വിക്ടോറിന്റെ ഫാദര്‍ ആ ആഴ്ച  ആളെ കാണാന്‍ വരുന്നതുകൊണ്ട്, എന്നെ മാര്‍ട്ടിന്‍ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. ഹാസ്സെ 40 -50 പ്രാവശ്യം ഇന്ത്യയില്‍ പോയിട്ടുണ്ട്. ആള്‍ക്ക് ഇന്ത്യ എന്ന് വച്ചാല്‍ ജീവനാണ്, ഇന്ത്യയില്‍ പോയി കറങ്ങലും ഫോട്ടോ എടുപ്പുമാണ് ആളുടെ പ്രധാന പരിപാടി, എന്നൊക്കെ. ഒരു ഇന്ത്യക്കാരന്‍ ഉണ്ടായാല്‍ ഹാസ്സെക്ക് ഭയങ്കര സന്തോഷമാവുമെന്നു മാര്‍ട്ടിന്‍ പറഞ്ഞു കൊണ്ടിരുന്നു. ഒന്നുമില്ലെങ്കില്‍ നല്ല ഭക്ഷണവും  മദ്യവും  ഉണ്ടാവുമെന്ന് വിചാരിച്ചു  ഞാന്‍ സമ്മതനായി. പിന്നെ ജര്‍മന്‍ ജീവിതം അടുത്തറിയാനുള്ള അവസരവും. അവിടെ എല്ലാം വയസ്സന്മാരും കിളവികളും  ആയിരിക്കുമെന്നും , ബീറും വിനും മാത്രമേ ഉണ്ടാവൂ എന്നും മാര്‍ട്ടിന്‍ എന്നെ പ്രത്യേകം ഓര്‍മ്മിപ്പിചിരുന്നു.

അന്ന് രാവിലെ ബെര്‍ലിനിലെ ഔട്ടെര്‍ ബാണ്‍ ലൂടെ കാര്‍ 200km വേഗത്തില്‍ പറക്കുകയാണ്. ഞങ്ങള്‍ (ഞാനും,മാര്‍ട്ടിനും, മാര്‍ട്ടിന്റെ അങ്കിള്‍ഉം) ബെര്‍ലിനില്‍ നിന്നും വരികയാണ്. ഞാന്‍ പുറത്തെ പ്രകൃതിയും ചരിത്ര സ്മാരകങ്ങളും നോക്കി ഇരുന്നു.

മാര്‍ട്ടിന്‍ പറഞ്ഞു കൊണ്ടിരുന്നു. ഇതായിരുന്നു വടക്കന്‍ ബെര്‍ലിനെ വടക്കന്‍ ജര്‍മ്മനിയുമായി ബന്ധിപ്പിച്ചിരുന്ന ഏക പാത. മറ്റ് ഇടങ്ങളിലോക്കെ മതില്‍ വളഞ്ഞിരിക്കുകയായിരുന്നു.  അവിടവിടങ്ങളിലായി അമേരിക്കക്കാരും റഷ്യക്കാരും  ഉപയോഗിച്ചിരുന്ന, ഇപ്പോഴും നശിക്കാതെ ഇരിക്കുന്ന ചെക്ക്‌ പോസ്റ്റുകള്‍ കാണാം. ഒരു മഞ്ഞ നിറത്തിലുള്ള പഴയ ambassador കാര്‍ പോലെയുള്ള ഒരു കാര്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി വലിയ തിരക്കൊന്നുമില്ലാതെ മെല്ലെ പോകുന്നുണ്ടായിരുന്നു. മാര്‍ട്ടിന്റെ അങ്കിള്‍ അതിനെ കാണിച്ചു പറഞ്ഞു. "ഇതാണ് ഈസ്റ്റ്‌ ജര്‍മ്മനിയില്‍ സര്‍കാര്‍ ഉടമസ്ഥതയില്‍ ഉണ്ടാക്കിയിരുന്ന കാര്‍. ആള്‍ക്കാര്‍ ഈ കാറിനു വേണ്ടി 10 വര്ഷം രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കണമായിരുന്നു. 20 വര്‍ഷത്തോളം അതിന്റെ ടെക്നോളജി മാറാതെ നിന്നു." ഇപ്പോള്‍ റെയില്‍വേ ഒഴികെ മറ്റെല്ലാം ജര്‍മ്മനിയില്‍ സ്വകാര്യവല്‍ക്കരിചിരിക്കുന്നു. ബ്രെഹ്തിന്റെ നാടക കമ്പനി പോലും. ഞാന്‍, അപ്പോള്‍ എന്റെ സംസ്ഥാനത്തില്‍ ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആണ് ഭരിക്കുന്നത് എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് പലതരം സംശയങ്ങള്‍. അവിടെ വിപ്ലവവും യുദ്ധവും ഒന്നും നടന്നില്ലേ? എല്ലാ വ്യവസായവും സര്‍കാര്‍ ആണോ നടത്തുന്നത് ? ഞാന്‍ നമ്മുടെത് 'തിരഞ്ഞെടുക്കപ്പെട്ട ' കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആണെന്നും, സഹകരണ പ്രസ്ഥാനങ്ങളൊക്കെ നടത്തിയും, സ്വകാര്യവല്‍ക്കരനത്തിനെതിരെ സമരം ചെയ്തും മറ്റും തട്ടി മുട്ടി രക്ഷപ്പെട്ടു പോകുന്നു എന്നും പറഞ്ഞൊപ്പിച്ചു.

ഈസ്റ്റ്‌ ബെര്‍ലിനടുത്തെത്തുള്ള പ്രദേശത്തൂടെ പോയപ്പോള്‍ ഈ വഴിയിലൊക്കെ ഡോളറിനു വെറി പിടിച്ചു ഈസ്റ്റ്‌ ജര്‍മന്‍ പോലിസ് കാത്തു നില്‍ക്കാറുണ്ടായിരുന്നു എന്ന് മാര്‍ട്ടിന്‍ പറഞ്ഞു. സോവിയറ്റ്‌ യുണിഅനും കിഴക്കന്‍ യുറോപ്ഉം ഈസ്റ്റ്‌ ജര്‍മ്മനിയും ചേര്‍ന്ന്‍ ഡോളര്‍ നിയന്ത്രിതമായ മാര്‍ക്കറ്റ്‌നു ബദല്‍ ആയി  comecon ഉണ്ടാക്കിയ കാലം. യൂരോപിന്റെ വടക്കന്‍  ഭാഗങ്ങളില്‍ നിന്നു വല്ലതും വാങ്ങിക്കണമെങ്കില്‍ ഡോളര്‍ വേണം. അതിനായി  ഇതിലൂടെ  വണ്ടികള്‍ കടത്തി വിടാന്‍ വേണ്ടി ഈസ്റ്റ്‌  ജര്‍മന്‍ പോലിസ്  കൈയ്യില്‍ നിന്നും ഡോളര്‍ വാങ്ങിച്ചിട്ടുണ്ട് എന്ന് അങ്കിള്‍ പറഞ്ഞു. പുസ്തകങ്ങളും ആഹാര സാധനങ്ങളും വില കുറച്ചു കിട്ടാന്‍ വേണ്ടിയും, സുഹൃത്തുക്കളെ കാണാന്‍  വേണ്ടിയും,  അവര്‍ ഈസ്റ്റ്‌ ജര്‍മ്മനി യില്‍ പോയി വരാറുണ്ടായിരുന്നു. അപ്പോള്‍ ഇവര്‍ ചിലപ്പോള്‍ കരുതുന്ന ഗുണമേന്മയുള്ളതും ആദംബരവുമായുള്ള  സാധങ്ങള്‍ ഈസ്റ്റ്‌ ജര്‍മന്‍കാരെ ആകര്‍ഷിച്ചിരുന്നു. ആ ആകര്‍ഷണം മതില്‍ പോളിപ്പിക്കുന്ന രീതിയിലേക്ക് വരെ എത്തി. മതില്‍ പൊളിഞ്ഞത് കൊണ്ട് ഒരിക്കലും പങ്കെടുക്കാന്‍  സാധിക്കില്ലെന്ന് വിചാരിച്ചിരുന്ന പല സുഹൃത്തുക്കളുടെയും കല്യാണം കൂടാന്‍ പറ്റിയെന്നു അങ്കിള്‍ പറഞ്ഞു.

ജര്‍മ്മനിയുടെ നാട്ടുമ്പുറം മനോഹരമാണ്. ' പച്ചയാം  വിരിപ്പിട്ട സഹ്യന്‍' എന്ന് നമ്മള്‍ അഭിമാനം കൊള്ളുന്നതിനെക്കാള്‍ മനോഹരം. നാട്ടുമ്പുറംങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ ടോര്മിടോരിയില്‍ എത്തിയപ്പോള്‍ അവിടെ അമ്മൂമമ്മയും മറ്റുള്ളവരും ത്രില്ലില്‍ ആണ്.  ഹസ്സെക്ക് ഗേള്‍ ഫ്രണ്ടില്‍ ഉണ്ടായ രണ്ടു പെണ്മക്കളും ഉണ്ട്. ഒരാള്‍ സുന്ദരി(പക്ഷെ വിവാഹിത ) .  മറ്റേ ആള്‍  അത്ര സുന്ദരിയല്ലെങ്കിലും സ്വവര്‍ഗ്ഗ പ്രേമിയാണ്‌.  partner ഒരുമിച്ചുണ്ട്. ഹസ്സെ ഗേള്‍ ഫ്രണ്ടിനെ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.  

ഹസ്സെ അറുപതുകളിലെ ആരാജകത്വത്തിന്റെയും, ജീവിതത്തിന്റെ അര്‍ത്ഥം അനുഎഷിക്കല്‍ന്റെയും തലമുറയില്‍ പെട്ട ആളാണ്‌. അസ്തിത്വ ദുഃഖം തലയ്ക്കു പിടിച്ചു, പള്ളി പ്രമാണം ഒക്കെ ഉപേക്ഷിച്ച്, ഹിപ്പി ആയി ബീറ്റില്‍സ് ഹരവുമായി അലഞ്ഞു നടക്കുമ്പോഴാണ് ഇന്ത്യ ഒരു ബാധയായി ഹസ്സെയെ പിടികൂടുന്നത് . ഇതിനു കാരണമോ,  ബീട്ലെസ് 68 ഇല്‍ trancedental meditationഇല്‍ ഹരം കയറി മഹേഷ്‌ യോഗി യുടെ ശിഷ്യരായി റിഷികേശില്‍ എത്തുന്നത് ( കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/The_Beatles_at_Rishikesh). തങ്ങള്‍ യേശുവിനെക്കാള്‍ പ്രശസ്തരാനെന്നു ബീറ്റില്‍സ് പ്രഖ്യാപിച്ചു അധികം കഴിയുന്നതിനു മുമ്പായിരുന്നു ഇത്. ഊര് തെണ്ടിയായ ഹാസ്സെക്ക് ഇന്ത്യയിലേക്ക് കപ്പലിനും വിമാനത്തിനോന്നും കൈയ്യില്‍ കാശില്ല . അവസാനം ഇറാനിലേക്ക് പോകുന്ന ഒരു ബസ്സിനെ പറ്റി സുഹൃത്ത് വഴി അറിഞ്ഞു. പോളണ്ടും സോവിയറ്റ്‌ യുണിയനും തുര്‍ക്കിയും കടന്നു ഇറാനിലെത്തി. ഇവിടെയൊന്നും ഹസ്സെക്ക് ജീവിതത്തിന്റെ അര്‍ത്ഥം കിട്ടിയില്ല :-). ഇറാനില്‍ നിന്നും പാകിസ്ഥാനിലേക്ക് വേറൊരു ബസ്‌ വഴി. പാക്കിസ്ഥാന്‍ഇല്‍ നിന്നും ഫ്ലൈറ്റ് വഴി ഇന്ത്യ യില്‍ എത്തി എന്നാണു ഹസ്സെ എന്നോട് പറഞ്ഞത്.  ഇതേ സമയം ഹസ്സെ ഇന്ത്യയിലേക്ക് പോയതറിഞ്ഞ് മകനെ തിരിച്ചു കൊണ്ടുവരാനായി മമംയും ഇന്ത്യയിലെത്തി.  പോസ്റ്റ്‌ കാര്‍ഡുകള്‍ വഴി കിട്ടിയ അഡ്രെസ്സ് തപ്പി പിടിച്ചു മമ്മ അവസാനം മകനെ ഇന്ത്യയില്‍ കണ്ടുമുട്ടി. ജീവിതത്തിന്റെ അര്‍ത്ഥം അനുഎഷിക്കല്‍ന്റെ ഇടക്ക് ഹസ്സെയും മകന്റെ അന്യെഷനത്തിനിടക്ക് മമ്മയും തങ്ങള്‍ കണ്ട ഇന്ത്യയുമായി സ്നേഹത്തിലായി.

നമ്മള്‍ ഇപ്പോള്‍ ധാരാളം കാണുന്ന ആള്‍ ദൈവങ്ങളുടെയും ഭക്തി വ്യവസായത്തിന്റെയും 'ശിഷ്യ' കളുമായുള്ള 'ബന്ധ' ങ്ങളുടെയും ആദ്യ പഥികരില്‍ ഒരാളായിരുന്നു മഹേഷ്‌ യോഗി. ബീറ്റില്‍സ് ആഴ്ചകക്കകം ഇന്ത്യ വിട്ടെങ്കിലും, ഹസ്സെ 4 വര്‍ഷത്തോളം ചിട്ടയായ ധ്യാനത്തോടെ പിടിച്ചു നിന്ന. ഹസ്സെ പറയുന്നത്, ആ ജീവിതം തന്ന സമാധാനത്തിനിടയ്ക്ക് തനിക്കു ചുറ്റും നടക്കുന്നതിന്റെ സത്യം മനസ്സിലാക്കാന്‍ താന്‍ വൈകി എന്നാണു. അവസാനം തന്റെ ജീവിതത്തിന്റെ കര്‍മ്മവും അര്‍ത്ഥംവും താന്‍ തന്നെ കണ്ടെത്തണമെന്ന ആത്യന്തിക സത്യം മനസ്സിലാക്കി ഹസ്സെ ഇന്ത്യ വിട്ടു. പിന്നീട് പലപ്പോഴായി തിരിച്ചു വരാനായി !!

സ്പൈന്‍ഇല്‍ ഒരു ദ്വീപില്‍ കാര്‍ലോസ് എന്നാ സുഹൃത്തുമായി ഒരു ആശ്രമം തുടങ്ങി അവിടെ യോഗയും മറ്റും പഠിപ്പിച്ച് കൂടി എന്നാണ് എനിക്ക് അറിയാന്‍ സാധിച്ചത്. പക്ഷെ, ഇന്ത്യ ഹസ്സെ യെ സ്വപ്നത്തില്‍ മാടി വിളിച്ചു കൊണ്ടിരുന്നു. പലപ്പോഴായി ഇന്ത്യയിലെ പല ഭാഗങ്ങളിലുമായി ഹസ്സെ വന്നിട്ടുണ്ട്. അവസാനം വന്നത് കഴിഞ്ഞ കുംഭ മേളക്കാണ് . പണ്ട് റിഷികേശില്‍ ഒപ്പമുണ്ടായിരുന്ന ചിലരെ ഒക്കെ കാണാന്‍ പറ്റി എന്നത് വലിയ കാര്യമായി ഹസ്സെ കരുതുന്നു. കേരളത്തിലെ കപ്പയും മീന്‍ കറിയുമൊക്കെ ഹസ്സെക്ക് പ്രിയപ്പെട്ടതാണ് . ഹസ്സെയുടെ ഭാര്യ എന്നും നല്ല പിന്തുണയായിരുന്നു. മാര്‍ട്ടിന്‍ ജനിച്ചതും ചെറുപ്പം ചിലവിട്ടതും ഇന്ത്യയിലാണ്. 20 വര്‍ഷത്തോളമായി ഹസ്സെയും മാര്‍ട്ടിന്റെ മമ്മയും  പിരിഞ്ഞിട്ട്.  അവര്‍ തമ്മില്‍ സംസാരിക്കാത്തതാണ് മാര്‍ട്ടിന്റെ ഏറ്റവും  വലിയ ദുഃഖം.  ഇന്നീ ആഘോഷത്തില്‍ മാര്‍ട്ടിന്റെ  മമ്മ  കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ചിന്തിച്ചു . പക്ഷെ ഹസ്സെയും മാര്‍തിനും ശരിക്കും സന്തോഷിക്കുന്നുണ്ട്. കേക്ക് മുറിക്കലിന്  ശേഷം ടോന്ഗോ യില്‍ നിന്നുള്ള ഒരാള്‍ അവരുടെ ഭാഷയില്‍ മനോഹരമായി  ഹാപ്പി ബര്ത്ഡേ പാടി.  അതിനു ശേഷം, ഒരു evangelist church ഇല്‍ പോയി തിരിച്ചു നടക്കുമ്പോള്‍  മാര്‍ട്ടിന്റെ സുന്ദരിയായ പെങ്ങള്‍ പറഞ്ഞു. ജര്‍മന്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ എട് , രണ്ടാം ലോക യുദ്ധത്തിനു ശേഷം പെണ്ണുങ്ങള്‍ ഒറ്റയ്ക്ക് ജര്‍മ്മനി കെട്ടി പൊക്കിയതാണ്.  ആണുങ്ങളൊക്കെ മരിച്ച്ചിരുന്നതിനാല്‍ ഒരു പുതിയ തലമുറയെ അവര്‍ ഒറ്റയ്ക്ക് വളര്‍ത്തുകയും ചെയ്തു. ബെര്‍ലിനിലെ ചില ഏച്ചു കൂട്ടിയുണ്ടാക്കിയിരിക്കുന്ന  ബില്ടിംഗ്കള്‍ കണ്ടാല്‍ അത്  മനസ്സിലാകും.

എന്താണ് evangelist church മറ്റു പള്ളികളില്‍ നിന്നുള്ള വ്യത്യാസം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മാര്‍തിനും പെങ്ങന്മാര്‍ക്കും വല്യ ഐഡിയ ഒന്നുമില്ല . ഞാന്‍ പിന്നീട് ശരിക്ക് അനുഎഷിചപ്പോള്‍ മാര്‍ട്ടിന്‍ ലുതെര്‍ എന്നാ ജര്‍മന്‍ കാരനാണ് സംഭവം തുടങ്ങിയത്. മതത്തെ പറ്റി ജര്‍മന്‍കാര്‍ക്ക് പ്രത്യേകിച്ച് പുതു തലമുറക്ക് അത്ര താല്പര്യമൊന്നുമില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നു മാര്‍ട്ടിന്‍ പറഞ്ഞു. ഗുണ്ടെര്ട്ട് എന്നാ ജര്‍മന്‍ ആണ് ആദ്യത്തെ മലയാളം നിഖണ്ടു ഉണ്ടാക്കിയതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ഒരു കാര്യത്തെ പറ്റി അവര്‍ കേട്ടിട്ടേ ഇല്ല . ഗോതെയുടെ  കാലത്ത് നിന്നും ജര്‍മന്‍ ഭാഷ വളരെ മാറിയിരിക്കുന്നു എന്നവര്‍ പറഞ്ഞു . പ്രത്യേകിച്ചും ഇംഗ്ലീഷ്ന്റെ സ്വാധീനം. ഞാന്‍ വീട്ടിലോട്ടു ഏചിയുടെ ഭര്‍ത്താവിനെ വിളിച്ചു . ഞാന്‍ മലയാളത്തില്‍ സംസാരിക്കുന്നത് കൌതുകത്തോടെ നോക്കി നിന്ന മാര്‍ട്ടിന്‍ പെട്ടെന്ന്‍ ഒരു തിരിച്ചറിവ് പോലെ പറഞ്ഞു "this is globalisation !!".

വൈകുന്നേരം പ്രോജെക്ടര്‍ വച്ചു ഹസ്സെയുടെ ജീവിതത്തിലെ വിവിധ ഭാഗങ്ങള്‍ ഫോടോകളായി കാണിച്ചു. ഹസ്സെയും മമ്മയും സുഹൃത്തുക്കളും ഓരോ ഫോടോയ്ക്ക് പിന്നിലുള്ള കഥകളും പറഞ്ഞു കൊണ്ടിരുന്നു. രാത്രി വൈറ്റ് വിനും കുടിച്ചു ഉന്മത്തനായി ടോര്മിടോരിയില്‍ കിടക്കാന്‍ പോയപ്പോള്‍ അവിടെയുള്ള ഡബിള്‍ കോട്ട് എന്നെ  നവോദയയില സ്കൂള്‍ ജീവിതം ഓര്‍മ്മിപ്പിച്ചു. പിറ്റേ ദിവസം രാവിലെ ബോട്ട് റേസ് നടത്താന്‍ ഞങ്ങള്‍ അടുത്തുള്ള ഒരു തോട്ടിലേക്ക് പോയി. എനിക്ക് ബോട്ടില്‍ ഒരുമിച്ചു കിട്ടിയത് ഹസ്സെയുടെ സുന്ദരിയായ മകളും. അവളുടെ ഓരോ ചിരിക്കു വേണ്ടിയും ഞാന്‍  സ്വയം കോമാളിയായി. ബോട്ട് തുഴയുംപോള്‍ ഞാന്‍ പാടിയ 'തിത്തി താര തിത്തിതൈ ' വള്ളം കളി പാട്ട് കേട്ട് അവള്‍ ആര്‍ത്തു ചിരിച്ചു.

ഇപ്പോള്‍ പോപ്കോണ്‍ മാഷിനുകള്‍ ഉണ്ടാകുന്ന വലിയൊരു കമ്പനി ഹസ്സെയും കുടുംബവും നടത്തുന്നു. ഏതായാലും, ആത്മീയ അനുഎഷണം കൊണ്ട് മാത്രം  ജീവിച്ചു കൊണ്ട് പോകാന്‍ പറ്റില്ലീന്നു ഹാസ്സെ വൈകി ആണെങ്കിലും മനസ്സിലാക്കിയതാണ് ഇതിനു കാരണം.  എന്തെങ്കിലും ബിസിനസ്‌ തുടങ്ങാന്‍ അനുഎഷിച്ചു  നടന്ന ഹസ്സെക്ക്  ഇന്ത്യയെ കൊണ്ട് ഒരുപകാരവുമുണ്ടായി. ബംഗ്ലോരില്‍ നിന്നും ജര്‍മ്മനിയിലേക്ക് പോപ്കോണ്‍  മെഷീന്‍ 'ഇമ്പോര്‍ട്ട്' ചെയ്തു. ജര്‍മ്മനിയിലെ ആദ്യത്തെ പോപ്കോണ്‍  മഷിനുകളില്‍ ഒന്ന്‍ !!  ഇന്ന് ബെര്‍ലിനിലെ ഏറ്റവും റോയല്‍ ആയ സോണി സെന്റര്‍ഇലെ സിനി സ്റ്റാര്‍ഇല്‍ വില്‍ക്കുന്ന പോപ്കോണ്‍ തന്റെ മെഷീന്‍ കൊണ്ടാനുണ്ടാക്കിയതെന്നു പറയാന്‍ ഹസ്സെക്ക് ഭയങ്കര അഭിമാനമാണ്‍ . ഈ അഭിമാണോ താനിത്രയും നാളത്തെ അലച്ചില്‍ കൊണ്ട് നേടിയതെന്ന് ഹസ്സെ നെടുവീര്‍പ്പിടിന്നു. അല്ല, അതിനേക്കാള്‍ വിലപ്പെട്ട അനുഭവങ്ങളും ബന്ധങ്ങളും ഫോട്ടോകളും ഹസ്സെക്ക്  ഉണ്ട്. തീര്‍ച്ച.

തിരിച്ചു വരുമ്പോള്‍ പകുതി ആത്മഗതമായി ഞാന്‍ പറഞ്ഞു. " എന്തൊരു ജീവിതം!! അതിന്റെ എല്ലാ ഭ്രാന്തോടെയും."  അങ്കിള്‍ തിരുത്തി. " പക്ഷെ , അങ്ങനെ ഒരു ജീവിതം എളുപ്പമല്ല . അതുകൊണ്ടാണല്ലോ നമ്മളൊക്കെ ഇങ്ങനെ മാന്യന്മാരായി ജീവിച്ചു പോകുന്നത്..."